World

എഫ്-35 വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക

എഫ്-35 വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക. ഇറാൻ്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് വിമാനം വീണത്. ആന്റി എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. പൈലറ്റ് ഇറാൻ്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ പൈലറ്റിൻ്റെ അവസ്ഥയെപ്പറ്റി വ്യക്തതയില്ലെന്ന് അമേരിക്കൻ അധികൃതർ അറിയിക്കുന്നത്. വിമാനം വീണതിനു ശേഷം അമേരിക്കൻ ഹെലികോപ്ടറുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രവിശ്യയിലെ ഗവർണർ ഇനാം...

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന്.കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിയിച്ചു.ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിലെ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.സൗദിക്ക് നേരെ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ...

നാസയുടെ ആർട്ടെമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടെമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം....

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്. അതിനിടെ, ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. അതിനിടെ, ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. അമേരിക്ക ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാൻ യാചിക്കുകയാണെും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടി അവസാനിക്കുന്നതോടെ,...

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎൻഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയിൽ എൽപിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ യൂറിയ ഉല്‍പ്പാദനത്തെ പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചുവെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. അതിനിടെ പശ്ചിമേഷ്യന്‍ സംഘർഷത്തിനിടെ എട്ട് ഇന്ത്യക്കാർ മരിച്ചെന്നും ഒരാളെ കാണാതായി എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ രൂക്ഷമായ ആക്രമണമാണ് നടന്നത്. യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്‌ഫോടക ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍, ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇറാന്‍ അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയതെന്നും...

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ് സേനയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു എസ് സേനയ്ക്കായി ഇറാൻ കാത്തിരിക്കുകയാണ്. തീരദേശ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് മാറാൻ നിർബന്ധിതമായെന്നും അവകാശവാദം.അതേസമയം, ഇന്ത്യയ്ക്കും ചൈന, റഷ്യ എന്നിവയുൾപ്പെടെ നിരവധി സൗഹൃദ രാജ്യങ്ങൾക്കും വാണിജ്യ ഷിപ്പിംഗിനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ ഇറാൻ അനുമതി നൽകിയതായി...

അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.സംഘര്‍ഷം അയവില്ലാതെ തുടരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്നും പുറത്തുവന്നത്. എഫ്-16 വിമാനത്തെ ആക്രമിച്ചതായി ഇസ്ലാമിക്...

ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ

ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും ഇറാൻ വെടിവയ്പ്പ് തുടരുന്നുവെന്നും ഇസ്രയേലിന്റെ ആരോപണം. അതിനിടെ പശ്ചിമേഷ്യയിൽ പതിനായിരം സൈനികരെ കൂടെ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്നാലെ, കരയുദ്ധത്തിന് സജ്ജമെന്ന് ഇറാൻ വ്യക്തമാക്കി.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.